തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വൈദ്യുതി ബോർഡ് 12,131 കോടിയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചു. നഷ്ടം കുറക്കുന്നതിന് 1973 കോടി രൂപയും ആധുനികവത്കരണത്തിനും സിസ്റ്റം ശക്തിപ്പെടുത്തലിനും 1908 കോടി രൂപ, എല്ലാ ഉപഭോക്തൃ മീറ്ററുകളും, സിസ്റ്റം മീറ്ററുകളും സ്മാർട്ട് മീറ്ററാക്കുന്നതിന് 8200 കോടി രൂപ, പരിശീലനവും ശേഷി വർധിപ്പിക്കുന്ന പ്രവൃത്തികൾക്കും 50 കോടി രൂപ ഉൾപ്പെടെയാണ് 12,131കോടിയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചത്. ഈ പദ്ധതിയിലൂടെ, 2025 ഓടെ വിതരണ നഷ്ടം നിലവിലെ 14.47% ൽ നിന്ന് 10.5% ആയി കുറക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. 2025 ഓടെ എല്ലാ ഉപഭോക്താക്കൾക്കും മുൻകൂർ പേമെന്‍റ് അടിസ്ഥാനത്തില്‍ സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കും. കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞവർഷം സമർപ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഫെബ്രുവരി 21ന് പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.