തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡ് പരീക്ഷകളിൽ കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ അവശ്യപ്പെട്ടവർക്ക് സെന്‍ററുകൾ കിട്ടിയത് ആന്ധ്രപ്രദേശ് പോലുള്ള വിദൂര സംസ്ഥാനങ്ങളിൽ. പരീക്ഷയെഴുതാനുള്ള യാത്രക്കും താമസസൗകര്യങ്ങൾക്കുമായി വലിയ തുക ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്. പെട്ടെന്നാണ് പരീക്ഷ അറിയിപ്പ് കിട്ടിയത് എന്നതിനാൽ ടിക്കറ്റും മറ്റും കിട്ടാനും പ്രയാസമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പരീക്ഷാർഥികളെ ഇത് ഗുരുതരമായി ബാധിക്കും. കേരളത്തിൽ നിന്നുള്ള പരീക്ഷാർഥികൾക്ക് കേരളത്തിൽ തന്നെയുള്ള സെന്‍ററുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങൾ ഉദ്യോഗാർഥികൾക്ക് സൗകര്യപ്രദമായ വിധത്തിൽ പുതുക്കി അനുവദിക്കാൻ റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡിന് മന്ത്രി നിർദേശം നൽകണമെന്നും കത്തിൽ പറയുന്നു. മേയ് ഒമ്പത്, പത്ത് തീയതികളിലാണ് റെയിൽവേ ബോർഡ് പരീക്ഷകൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.