പോത്തൻകോട്: ട്യൂഷന് വിട്ട മകനെ തിരികെ വിളിക്കാൻ പോയ വീട്ടമ്മയുടെ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചു. ശനിയാഴ്ച രാവിലെ എട്ടിന് പോത്തൻകോട് ജങ്ഷനിൽ ലൈബ്രറി കെട്ടിടത്തിന് മുന്നിലായിരുന്നു അപകടം. ജങ്ഷനിൽനിന്ന് നേരെയുള്ള വെമ്പായം റോഡിലേക്ക് പോകുകയായിരുന്നു. കാട്ടായിക്കോണം ഉദയപുരം പി.എസ് ഭവനിൽ പ്രശാന്തിന്‍റെ ഭാര്യ സൗമ്യാദേവിയാണ് (34) അപകടത്തിൽപെട്ടത്. റോഡിൽ വീണ ഇവരെ സ്കൂട്ടറുമായി ടിപ്പറിന്‍റെ മുൻ ടയർ തള്ളി ഉരച്ചുകൊണ്ട് പോയതിന്‍റെ ഫലമായി വലതുകാലിലെ മസിൽ ഭാഗം പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് 108 ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.