തിരുവനന്തപുരം: കോണ്‍ഗ്രസ് മെംബര്‍ഷിപ് കാമ്പയിനെതിരെ നടക്കുന്നത് വ്യാജപ്രചാരണമെന്ന് കെ.പി.സി.സി നേതൃത്വം. കേരളത്തില്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കാനാളുകളില്ലെന്ന പ്രചാരണം ചില കേന്ദ്രങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിന് വസ്തുതയുമായി ബന്ധമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനുള്ള ബോധപൂര്‍വ ശ്രമമാണിതെന്ന് ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ പറഞ്ഞു. എ.ഐ.സി.സി ആദ്യം നിർദേശിച്ചത് ഡിജിറ്റല്‍ അംഗത്വമായിരുന്നതിനാൽ ആദ്യഘട്ടത്തില്‍ സംഘടന നേതൃത്വത്തിനാകെ പരിശീലന ക്ലാസ് നല്‍കി. കേരളത്തില്‍ ഇന്നേവരെ പേപ്പര്‍ മെംബര്‍ഷിപ്പാണ് ചേര്‍ത്തിരുന്നത്. മാർച്ച് 23നാണ് അവസാനത്തെ മേഖല ക്ലാസ് സമാപിച്ചത്. 25 മുതല്‍ 31 വരെ മെംബര്‍ഷിപ് വാരമായി കെ.പി.സി.സി പ്രഖ്യാപിച്ചതിനിടെയാണ് പേപ്പര്‍ അംഗത്വവുമാകാമെന്ന് എ.ഐ.സി.സി അറിയിച്ചത്. ഇപ്പോള്‍ ഡിജിറ്റല്‍, പേപ്പര്‍ അംഗത്വം ചേര്‍ക്കല്‍ ഒരുപോലെ പുരോഗമിക്കുകയാണ്. തുടക്കത്തിലെ ഡിജിറ്റല്‍ അംഗത്വത്തിന്‍റെ കണക്ക് കാണിച്ച് കോണ്‍ഗ്രസില്‍ ചേരാനാളില്ലെന്ന പ്രചാരണം നടത്തുകയാണ്. മെംബര്‍ഷിപ് പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ വ്യാജ വാര്‍ത്ത കൊടുക്കുന്നവരുടെ മുഖം ചുളിയുന്നത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.