തിരുവനന്തപുരം: ദ്വിദിന പണിമുടക്കിനിടെ, പാപ്പനംകോട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുനേരെ സമരാനുകൂലികൾ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ. ബസിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും സമരം പൊളിക്കാൻ ഡ്രൈവറും കണ്ടക്‌ടറും ബസ് എടുത്തുകൊണ്ടുപോയതാണെന്നും ആനത്തലവട്ടം സ്വകാര്യ ചാനൽ പരിപാടിയിൽ പ്രതികരിച്ചു. പാപ്പനംകോട് ഡിപ്പോയുടെ കളിയിക്കാവിള ബസിലെ കണ്ടക്‌ടർക്കും ഡ്രൈവർക്കും നേരെയായിരുന്നു അമ്പതോളം സമരാനുകൂലികളുടെ ആക്രമണം. ബസ് വരുന്ന വിവരം മുൻകൂട്ടി സമരാനുകൂലികളെ ചിലർ അറിയിച്ചെന്നും ആക്രമണം ആസൂത്രിതമായിരുന്നെന്നും മർദനമേറ്റ ജീവനക്കാർ പറഞ്ഞു. അമ്പതോളം പേർക്കെതിരെ കരമന പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.