ബാലരാമപുരം: ബാലരാമപുരം-കൊടിനട ദേശീയപാതയിൽ ട്രാഫിക് സിഗ്നൽ ലൈറ്റില്ലാത്തതും വാഹനങ്ങളുടെ അമിത വേഗവും അപകടം സൃഷ്ടിക്കുന്നു. ബാലരാമപുരം ജങ്ഷന് സമീപം രണ്ട് ഇടറോഡുകൾ തിരിയുന്ന സ്ഥലത്തെ കൊടിനട റോഡിലാണ് ഈ ദുരവസ്ഥ. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുകാരണം പലപ്പോഴും കൊടിനട അപകടമേഖലയായി മാറുന്നു. പകൽസമയങ്ങളിൽ സ്കൂൾ വിദ്യാർഥികളുൾപ്പെടെ റോഡ് ക്രോസ് ചെയ്യുമ്പോൾ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിനിടയാക്കുന്നു. സിഗ്നൽ ലൈറ്റ് സ്ഥാപിച്ചാൽ ഒരുപരിധിവരെ അപകടത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭാഗ്യം കൊണ്ടാണ് കൊടിനട റോഡിൽ അപകടത്തിൽപെടാതെ പലരും രക്ഷപ്പെടുന്നത്. ഇതിനോടകം നിരവധി അപകടങ്ങളും ഇവിടെ നടന്നുകഴിഞ്ഞു. നെയ്യാറ്റിൻകര-തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇവിടെ നിന്ന് തിരിയുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. കരമന കളിയിക്കാവിള ദേശീയപാതവികസനത്തിന്‍റെ ഭാഗമായി റോഡ് വീതികൂട്ടിയെങ്കിലും ഇടറോഡുകളിലേക്ക് കയറുന്നതിന് വാഹനങ്ങൾ തിരിയുന്നത് പലപ്പോഴും അപകടത്തിനിടയാക്കുന്നു. ചിത്രം 20211102_171312.jpg WhatsApp Image 2022-03-23 at 9.17.11 PM.jpg അപകടം വിതക്കുന്ന കൊടിനട ജങ്ഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.