സർവേക്കല്ലുകൾ പിഴുതുമാറ്റി

മംഗലപുരം: നിർദിഷ്ട കെ-റെയിലിനായി പൊലീസ് സഹായത്തോടെ സ്വകാര്യഭൂമിയിൽ കയറി ഉദ്യോഗസ്ഥർ സ്ഥാപിച്ച സർവേക്കല്ലുകൾ ബി.ജെ.പി പ്രവർത്തകർ പിഴുതുമാറ്റി. ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തിലാണ് കല്ലുകൾ പിഴുതുമാറ്റിയത്. മുരുക്കുംപുഴ കോഴിമടയിൽ കുഴിച്ചിട്ട കല്ലുകളാണ് ആദ്യം പിഴുതെടുത്തത്. തുടർന്ന് സമീപത്തെ കല്ലുകളും പിഴുതുമാറ്റി. ഈ കല്ലുകളുമായാണ് ബി.ജെ.പി പ്രവർത്തകർ ക്ലിഫ് ഹൗസ്മാർച്ച് നടത്തിയത്. മംഗലപുരം പൊലീസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം മുരുക്കുംപുഴ മേഖലയിൽ ഉണ്ടായിരുന്നെങ്കിലും സമരക്കാരെ തടഞ്ഞില്ല. ബി.ജെ.പി മാർച്ച് പ്രഖ്യാപിച്ചിരുന്നതിനാൽ സമീപയിടങ്ങളിൽ ഇന്നലത്തെ കല്ലിടൽ ഒഴിവാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.