ബാലരാമപുരം: കരമന കളിയിക്കാവിള ദേശീയപാതയിൽ നസ്രത്ത് ഹോം സ്കൂളിന് മുന്നിൽ അപകട മേഖലയാകുന്നു. ഒരുമാസത്തിനിടെ ഇവിടെ നടന്നത് അഞ്ചിലേറെ അപകടങ്ങൾ. വെള്ളിയാഴ്ച രാവിലെ റോഡ് മുറിച്ചുകടന്ന വയോധികയെ ബൈക്ക് യാത്രക്കാരൻ ഇടിച്ച് ഇരുവർക്കും ഗുരുതരമായ പരിക്കേറ്റു. ബാലരാമപുരം ജങ്ഷന് സമീപത്ത് രണ്ട് സ്കൂളുകൾക്കിടയിലായി സിഗ്നൽ ലൈറ്റോ മേൽപ്പാലമോ ഇല്ല. ബാലരാമപുരം ഹൈസ്കൂൾ, നസ്രത്ത് ഹോം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ റോഡ് മുറിച്ച് കടക്കാനായി പ്രയാസപ്പെടുന്നത്. ഇവിടെ ട്രാഫിക് ഡ്യൂട്ടിക്ക് സ്കൂൾ സമയങ്ങളിൽ പൊലീസ് സേവനം ലഭിക്കുന്നില്ലെന്ന് രക്ഷാകർത്താക്കൾക്ക് പരാതിയുണ്ട്. ചിത്രം WhatsApp Image 2022-02-11 at 7.34.37 PM.jpg ബാലരാമപുരം ദേശീയപാതയിൽ നസ്രത്ത് ഹോം സ്കൂളിന് മുന്നിൽ റോഡ് മറിച്ച് കടന്ന വയോധികയെ സ്കൂട്ടറിടിച്ചു ഇരുവരും പരിക്കേറ്റ് റോഡിൽ കിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.