വിഴിഞ്ഞം: പുല്ലുവിളയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ ഇടം നേടിയ അലക്സ് ആൻറണിയുടെ കുടുംബത്തിന് കേരള സർക്കാർ അഞ്ചുലക്ഷം രൂപ ധനസഹായം നൽകും. വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെ പുല്ലുവിളയിലെത്തി അലക്സ് ആൻറണിയുടെ മാതാപിതാക്കളെ സന്ദർശിച്ച കായികമന്ത്രി അബ്ദു റഹ്മാനാണ് ധനസഹായം പ്രഖ്യാപിച്ചത്. 4x400 മീറ്റർ മിക്സഡ് റിലേ ടീമിൽ ഇടം നേടിയ അലക്സ് കേരളത്തിന് അഭിമാനമാണെന്നും വീട് താമസയോഗ്യമായ തരത്തിൽ നിർമിക്കുന്നതിന് ഫിഷറീസ് വകുപ്പുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാറിൻെറ അഭിനന്ദനങ്ങൾ മാതാപിതാക്കളായ ആൻറണി, സർജി, സഹോദരി അനീഷ എന്നിവരെ മന്ത്രി നേരിട്ട് അറിയിച്ചു. കരുംകുളം പഞ്ചായത്ത് പ്രസിഡൻറ് ചിഞ്ചു, വൈസ് പ്രസിഡൻറ് മധു, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഹെസ്റ്റിൻ, പഞ്ചായത്തംഗങ്ങളായ വിൻസി അലോഷ്യസ്, മിനി റോക്കി, മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി ഇ. കെന്നഡി, സി.പി.എം കോവളം ഏരിയ കമ്മിറ്റി മെംബർ അഡ്വ. അജിത്, എൽ.സി സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഫോട്ടോ - IMG-20210708-WA0139 പുല്ലുവിളയിലെത്തിയ കായികമന്ത്രി അബ്ദുറഹ്മാൻ അലക്സ് ആൻറണിയുടെ മാതാപിതാക്കൾക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.