കഴക്കൂട്ടത്തെ പ്രവാസി മലയാളിയുടെ പ്രശ്നം രമ്യതയിലേക്ക്

കഴക്കൂട്ടം: ഐ.ടി നഗരമായ കഴക്കൂട്ടത്ത് ഭരണകക്ഷി യൂനിയനുകളുടെ വധഭീഷണിയെ തുടർന്ന് എട്ട് കോടിയുടെ സംരംഭം ഉപേക്ഷിക്കാനൊരുങ്ങിയ പ്രവാസി മലയാളിയുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് സി.ഐ.ടി.യു നേതാക്കൾ ഉറപ്പുനൽകി. വ്യാഴാഴ്ച കഴക്കൂട്ടം ബ്ലോക്ക് ഓഫിസിന് സമീപത്തെ നസീറിൻെറ വീട്ടിലെത്തിയ സി.ഐ.ടി.യു ജില്ല പ്രസിഡൻറ് സി. ജയൻബാബുവിൻെറ നേതൃത്വത്തിലുള്ള സംഘമാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന ഉറപ്പ് നൽകിയത്. പാർട്ടി യൂനിയനുകളുടെ നിരന്തരഭീഷണിയെ തുടർന്നാണ് നിർമാണം നടക്കുന്ന ഷോപ്പിങ് മാളിൻെറ പണികൾ നിർത്തി പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. സ്വന്തം സ്ഥലത്ത് ബാങ്ക് വായ്പയെടുത്താണ് നസീർ ഷോപ്പിങ് മാൾ നിർമാണം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.