ടിപ്പർഡ്രൈവറെ ആക്രമിച്ച് മൊബൈലും പണവും കവർന്ന സംഭവം; ഒരാൾ പിടിയിൽ

നേമം: ടിപ്പർ ലോറി ഡ്രൈവറെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന സംഭവത്തിൽ ഉൾപ്പെട്ട ഒരാളെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. മേലാംകോട് കീഴെ തെറ്റി മുട്ടത്ത് വീട്ടിൽ ശ്രീജിത്ത് (32) ആണ് പിടിയിലായത്. ദിവസങ്ങൾക്ക് മുമ്പ് പൊറ്റവിള പള്ളിക്കുളത്തിന് അടുത്തായിരുന്നു സംഭവം. നെയ്യാറ്റിൻകര ഇരുമ്പിൽ മുട്ടത്ത് സാൽവേഷൻ ആർമി പള്ളിക്കുസമീപം കാരിച്ചാൽവിള വീട്ടിൽ വിജിൻ ആണ് പരാതിക്കാരൻ. ശ്രീജിത്തിനെ കൂടാതെ സജീർ, അജ്മൽ, ഷാനവാസ് എന്നിവർ ഉൾപ്പെട്ട സംഘം വിജിനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് ലോറിയുടെ ഗ്ലാസുകൾ അടിച്ചുതകർത്ത് 6,500 രൂപയും മൊബൈൽ ഫോണും പിടിച്ചുവാങ്ങി. നേമം സി.ഐ രജീഷ് കുമാർ, എസ്.ഐ അനീഷ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തട്ടിക്കൊണ്ടുപോയ ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Sreejith ചിത്രവിവരണം: പിടിയിലായ ശ്രീജിത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.