പാലോട്: പെരിങ്ങമ്മല പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം കച്ചവട സ്ഥാപനങ്ങൾ തുറക്കാനാകുന്നില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആരോപിച്ചു. ടി.പി.ആർ നിരക്കിൻെറ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ച് ലോക്ഡൗൺ നടപ്പാക്കിയത് മുതൽ പെരിങ്ങമ്മല സി കാറ്റഗറിയിലാണ്. പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യവകുപ്പിൻെറയും പൊലീസിൻെറയും ഏകോപനമില്ലായ്മ കാരണം ടെസ്റ്റുകൾ കുറയുന്നു. സ്റ്റാഫില്ലെന്ന കാരണത്താൽ, കഴിഞ്ഞയാഴ്ച 1000ൽ അധികം ടെസ്റ്റ് ചെയ്തതിൽ 500 റിസൽട്ട് മാത്രമാണ് പ്രസിദ്ധീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എ കാറ്റഗറിയിലേത്തിക്കണമെന്ന് എന്നാവശ്യപ്പെട്ട് യൂനിറ്റ് പ്രസിഡൻറ് എച്ച്. അഷ്റഫിൻെറ നേതൃത്വത്തിൽ ട്രഷറർ കെ.എസ്. രവീന്ദ്രൻ പിള്ള, സലീം തറവാട്ടിൽ എന്നിവർ പെരിങ്ങമ്മല ഗവ. ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പഞ്ചായത്ത് പ്രസിഡൻറ്, വാർഡ് മെംബർ എന്നിവരുമായി സംസാരിച്ചു. തിങ്കളാഴ്ചമുതൽ എല്ലാ കടകളും തുറക്കാൻ അനുവദിച്ചില്ലെങ്കിൽ വ്യാപാരി വ്യവസായി ഏകോപനസമിതി പാലോട്, പെരിങ്ങമ്മല യൂനിറ്റുകളുടെ നേതൃത്വത്തിൽ ശക്തമായി സമരപരിപാടികൾ സംഘടിപ്പിച്ച് രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.