ബെഹ്റയുടെ പരാമര്‍ശം സംഘ്പരിവാരത്തെ തൃപ്തിപ്പെടുത്താൻ -പി.ഡി.പി

തിരുവനന്തപുരം: സര്‍വിസില്‍നിന്ന് വിരമിക്കാനിരിക്കെ കേരളം തീവ്രവാദികളുടെ റിക്രൂട്ട്മൻെറ് കേന്ദ്രമാണെന്ന് ആരോപണമുന്നയിക്കുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ പരാമര്‍ശം സംഘ്പരിവാരത്തെ തൃപ്തിപ്പെടുത്തി തൻെറ ഭാവി ഭദ്രമാക്കാനാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. യാഥാർഥ്യങ്ങളോട് ബന്ധമില്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരുടെ സര്‍വിസ് കാലയളവില്‍ സ്വീകരിച്ച നടപടികളിലും ഈ മനോഭാവം സ്വാധീനിച്ചിട്ടുണ്ടാകും. കഴിഞ്ഞ കാലങ്ങളിലെ ഭീകരവാദ-രാജ്യദ്രോഹ ബന്ധമുള്ള കള്ളനോട്ട്, കള്ളപ്പണം, സ്വര്‍ണക്കടത്ത്, കുഴല്‍പ്പണം ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളുടെ വേരുകള്‍ ആര്‍.എസ്.എസ്, സംഘ്പരിവാര്‍, ബി.ജെ.പി കേന്ദ്രങ്ങളിലേക്കാണ് എത്തുന്നതെങ്കിലും അന്വേഷണം അട്ടിമറിച്ചതിന് പിന്നില്‍ ഉന്നത പൊലീസ് മേധാവികള്‍ക്കുള്ള പങ്ക് സംശയാസ്പദമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം. ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.