തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷനിലെത്തിയ ബി.ജെ.പി മണ്ഡലം പ്രസിഡൻറ് എസ്.കെ.പി. രമേശിനോട് സി.ഐ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു. നഗരസഭ െതരഞ്ഞെടുപ്പിനിടെ ചാക്കയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന രണ്ടുപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഇവരെ കാണണമെന്നാവശ്യപ്പെട്ട് രമേശ് സ്റ്റേഷനിലെത്തി. തുടർന്ന് പൊലീസുകാരുമായി വാക്കുതർക്കമുണ്ടായി. സി.ഐ ഗിരിലാൽ തള്ളുകയും അസഭ്യം പറയുകയും ചെയ്തെന്ന് രമേശ് ആരോപിച്ചു. അതേസമയം പ്രതികളെ കാണാൻ കാത്തിരിക്കണമെന്നറിയിച്ചപ്പോൾ സി.ഐക്കെതിരെ ആക്രോശവുമായെത്തിയത് രമേശാണെന്ന് പൊലീസുകാർ പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ്, എ.സി.പി സ്റ്റുവർട്ട് കീലറുമായി സംസാരിച്ചതിനൊടുവിലാണ് ഉപരോധം അവസാനിപ്പിച്ചത്. കൗൺസിലർ പി. അശോക്കുമാർ ഉപരോധം ഉദ്ഘാടനം ചെയ്‌തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.