തിരുവനന്തപുരം: കാർഷികമേഖലയെ പൂർണമായും കോർപറേറ്റുകൾക്ക് തീറെഴുതുന്നവിധം നിയമവിരുദ്ധമായി കേന്ദ്രസർക്കാർ പാസാക്കിയെടുത്ത കാർഷിക ബില്ലുകൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച മണ്ഡലം കേന്ദ്രങ്ങളിലും കേന്ദ്രഗവൺമൻെറ് ഒാഫിസുകൾക്കുമുന്നിലും സത്യാഗ്രഹ സമരം നടത്തും. തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിൽ നടക്കുന്ന സത്യഗ്രഹം അഖിലേന്ത്യ കിസാൻസഭ വൈസ്പ്രസിഡൻറ് എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. എ.ഐ.കെ.എസ് ദേശീയ സെക്രട്ടറി സത്യൻ മൊകേരി അധ്യക്ഷതവഹിക്കും. ജില്ലയിൽ കഴക്കൂട്ടം, മംഗലപുരം, ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ, വെഞ്ഞാറമൂട്, ആര്യനാട്, നെടുമങ്ങാട്, മലയിൻകീഴ്, മാറനല്ലൂർ, വെള്ളറട, പാറശ്ശാല, നെയ്യാറ്റിൻകര, വെങ്ങാനൂർ, പാപ്പനംകോട് എന്നിവിടങ്ങളിലും കേന്ദ്ര ഒാഫിസുകൾക്കുമുന്നിലും സത്യാഗ്രഹ സമരം നടക്കും. കോവിഡ്-19 പ്രോട്ടോേകാൾ പാലിച്ച് 100 കർഷകർ സമരത്തിൽ പങ്കെടുക്കും. രാവിലെ 10 മുതൽ 12 വരെയാണ് സത്യഗ്രഹ സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.