ഇക്കുറി വീട്ടിലിരു 'ന്നോണം' തിരുവനന്തപുരം: കോവിഡ് പരിമിതികൾക്കിടയിലും നാടും നഗരവും പ്രത്യാശയുടെ തിരുവോണത്തിലേക്ക്. സമൃദ്ധിയുടെ പൂവിളികളിൽ ഇനി നാടും നഗരവും തിരുവോണശോഭയിൽ. ഓണക്കോടിയുടുത്തും ഓണസദ്യയുണ്ടും ആഘോഷം ഗംഭീരമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലായിരുന്നു ഉത്രാടദിനം. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഇക്കുറി വീടുകളിലൊതുക്കിയാണ് മലയാളി തിരുേവാണമാഘോഷിക്കുക. അവസാനവട്ട തയാറെടുപ്പുകൾക്കായി ജനം നിരത്തുകളിലേക്കിറങ്ങിയപ്പോൾ തിരുവോണ തലേന്നുള്ള ഉത്രാടപ്പാച്ചിലിൽ നാടും നഗരവും മുങ്ങി. നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ഇക്കുറി വിപണിയും. പ്രളയം കാരണം കഴിഞ്ഞ രണ്ടുവർഷങ്ങളിലെ ഓണാഘോഷം ഒഴിവാക്കിയിരുന്നു. സദ്യവട്ടമൊരുക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങാനായിരുന്നു ഉത്രാടദിനത്തിലെ തിരക്ക്. സർക്കാർ, സ്വകാര്യസംരംഭങ്ങൾക്കുപുറെമ കർഷകർ നേരിട്ട് വഴിവക്കുകളിൽ വിപണിയൊരുക്കിയത് ആവശ്യക്കാർക്ക് ആശ്വാസമായി. കച്ചവടകേന്ദ്രങ്ങളെല്ലാം കോവിഡ് മാനദണ്ഡങ്ങളും സ്വന്തം നിബന്ധനകളോടുമാണ് ആളുകളെ ഉള്ളില്‍ പ്രവേശിപ്പിച്ചത്. വഴിയരികിലെ കച്ചവട കേന്ദ്രങ്ങളിലും തിരക്ക് ദൃശ്യമായിരുന്നു. നിയന്ത്രണങ്ങളും വിലക്കുകളും പതിവ് ആഘോഷങ്ങളെ പരിമിതപ്പെടുത്തുമെങ്കിലും മനസ്സുകളിലെ ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ല. ആശങ്കകൾക്കിടയിലാണെങ്കിലും സ്നേഹം പൂത്തുലയുന്ന, ആഹ്ലാദം അലതല്ലുന്ന നാളുകളിലാണ് നാടും നഗരവും. ഗ്രാമീണമേഖലയിൽ ആരവങ്ങളോടെ നടത്തിയിരുന്ന ക്ലബുകളുടെ ഒാണാഘോഷങ്ങൾ ഇക്കുറിയില്ല. ഒാൺലൈൻ സംവിധാനങ്ങളാണ് ഇപ്പോൾ ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.