തിരുവനന്തപുരം: മൊബൈൽഫോൺ മോഷണത്തിന് . പൂന്തുറ സ്വദേശി അൻസാരിയെയാണ് (36) ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് കിഴക്കേകോട്ടയിൽ മൊബൈൽഫോൺ മോഷണവുമായി ബന്ധപ്പെട്ട് നാട്ടുകാർ പിടികൂടിയ അൻസാരിയെ ഫോർട്ട് സി.ഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. തുടർന്ന്, രണ്ടുപൊലീസുകാരെ കാവലിനായി ഏർപ്പെടുത്തി. എന്നാൽ, രാത്രിയോടെ മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് ശൗചാലയത്തിലേക്ക് പോകുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തെത്താത്തതിനെ തുടർന്ന് വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് തൂങ്ങിനിൽക്കുന്നതായി കണ്ടത്. തുടർന്ന്, ജനറൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചതായി പൊലീസ് അറിയിച്ചു. കസ്റ്റഡി മരണത്തെ തുടർന്ന്, ഡി.സി.പി ദിവ്യഗോപിനാഥിൻെറ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി. കോവിഡ് പ്രോട്ടോകോൾ പ്രകാരം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.