തലസ്ഥാനത്ത് ശക്തമായ ഇടപെടൽ തുടരും ^മുഖ്യമന്ത്രി

തലസ്ഥാനത്ത് ശക്തമായ ഇടപെടൽ തുടരും -മുഖ്യമന്ത്രി തിരുവനന്തപുരം: കോവിഡ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ശക്തമായ ഇടപെടൽ തുടരുമെന്ന് മുഖ്യമന്ത്രി. 435 പേർക്കാണ് ശനിയാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 33 പേരുടെ ഉറവിടവും അജ്ഞാതം. ഏഴ് ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കാര്യങ്ങൾ ഒന്നാകെ പരാജയപ്പെെട്ടന്ന് പറയാനാകില്ല. ഒരിക്കൽ കൈവിട്ടാൽ തിരികെപ്പിടിക്കാൻ കുറച്ച് സമയം വേണ്ടിവരും. അതിനുള്ള നടപടികളാണ് തുടരുന്നത്. തങ്ങൾക്ക് രോഗം വരില്ലെന്ന് ചിന്തിച്ച് നടക്കാൻ പാടില്ല. അങ്ങനെ നടന്നവർക്ക് പലർക്കും രോഗം ബാധിച്ചു. കാലവർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പൊയ്ക്കോെട്ട എന്ന് വിവേകമുള്ള ഒരു സർക്കാറിനും തീരുമാനിക്കാനാകില്ല. പുല്ലുവിളയിലെ ആക്രമണം കടുത്ത സാമൂഹികദ്രോഹം -മുഖ്യമന്ത്രി തിരുവനന്തപുരം: പുല്ലുവിളയിൽ സി.എഫ്.എൽ.ടി.സിക്ക് നേരെയുണ്ടായ ആക്രമണം കടുത്ത സാമൂഹികദ്രോഹമാണെന്ന് മുഖ്യമന്ത്രി. സി.എഫ്.എൽ.ടി.സി എവിടെ വേണം, എവിടെ പാടില്ല എന്ന് ആളുകൾ കൂടി തീരുമാനിക്കേണ്ട കാര്യമല്ല. ചികിത്സാലയം രോഗം പടർത്താനല്ല, ചികിത്സിച്ച് ഭേദമാക്കാനാണ്. സി.എഫ്.എൽ.ടി.സി എന്നത് കോവിഡ് ചികിത്സിക്കാനുള്ള സംവിധാനമാണെന്നും പ്രതിരോധത്തിൽ ഒഴിച്ചുകൂടാനാകാത്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.