കൊല്ലം: ബാബരി ഭൂമിയിലെ ശിലാന്യാസം ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ കളങ്കപ്പെടുത്തിയെന്ന് മുസ്ലിം നേതൃയോഗം.ഒരു മസ്ജിദ് നിലനിന്നിരുന്ന സ്ഥലം എക്കാലവും പവിത്രമാണെന്നും അത് കാത്ത് സൂക്ഷിക്കൽ വിശ്വാസത്തിൻെറ ഭാഗമാണെന്നും യോഗം അഭിപ്രായപ്പെട്ടു. നാലഞ്ച് നൂറ്റാണ്ടുകാലം മതേതര ജനാധിപത്യ സംസ്കാരത്തിൻെറ ചിഹ്നമായിരുന്ന ബാബരി മസ്ജിദ് തകർത്തിട്ട് കാൽ നൂറ്റാണ്ടുകഴിഞ്ഞിട്ടും പ്രതികൾ ഇന്നും സ്വതന്ത്രരായി വിഹരിക്കുയാണ്. പ്രധാനമന്ത്രി ശിലാന്യാസം നടത്തിയത് തികച്ചും അനൗചിത്യമാണ്. ഇത് ലോക രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ മാനം കെടുത്തുമെന്നും യോഗം വിലയിരുത്തി. കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി അഡ്വ: കെ.പി മുഹമ്മദ് നയവിശദീകരണം നടത്തി. ജംഇയ്യത്തുൽ ഉലമാ സംസ്ഥാന പ്രസിഡൻറ് ചേലക്കുളം കെ.എം.മുഹമ്മദ് അബുൽ ബുഷ്റാ മൗലവി ഉദ്ഘാടനം ചെയ്തു. വൈ:പ്രസിഡൻറ് കെ.പി.അബൂബക്കർ ഹസ്രത്ത്, ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ട്രഷറർ തേവലക്കര അലിയാരുകുഞ്ഞ് മൗലവി, വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ.ഉമർ മൗലവി, ജമാഅത്ത് ഫെഡറേഷൻ വൈ.പ്രസിഡൻറ് എം.എ സമദ്, ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡൻറ് സയ്യിദ് മുത്തുക്കോയാ തങ്ങൾ, ജനറൽ സെക്രട്ടറി പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി, യുവജന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ്, വിദ്യാർത്ഥി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പനവൂർ സഫീർഖാൻ മന്നാനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.