കൊല്ലം: സംസ്ഥാന കരകൗശല വികസന കോർപറേഷനിൽനിന്ന് വിരമിച്ചവർക്ക് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന് ഹൈകോടതി. ഒരു സർക്കാർസ്ഥാപനത്തിൽ, വിരമിച്ച ജീവനക്കാരുടെ ഏക ജീവനോപാധിയായ പെൻഷൻ ഉൾെപ്പടെ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് അവരോടുള്ള അനീതിയാണെന്ന് ജസ്റ്റിസ് എ.എം. െഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ െബഞ്ച് നീരീക്ഷിച്ചു. അതിനുപുറെമ, ഒരു സർക്കാർ സ്ഥാപനത്തിൽ മുഴുവൻ ശമ്പളവും നൽകാതിരിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കോർപറേഷനിൽ നാളുകളായി പകുതി ശമ്പളം മാത്രമാണ് നൽകുന്നത്. വിരമിച്ചവരുടെ ഗ്രാറ്റ്വിറ്റി ആനുകൂല്യങ്ങൾ നൽകാൻ കോർപറേഷൻ സെപ്റ്റംബർ വരെ സമയം ആവശ്യപ്പെട്ടിരുന്നു. 19 ജീവനക്കാരുടെ ആനുകൂല്യം നൽകാൻ രണ്ടേകാൽ കോടിയിലധികം രൂപ വേണ്ടിവരുമെന്നും അവർ ചൂണ്ടിക്കാട്ടി. പെൻഷനായവർ എല്ലാം ആനുകൂല്യത്തിനായി നിൽെക്ക മുൻഗണനാടിസ്ഥാനത്തിൽ വിതരണം ചെയ്യാമെന്ന നിർേദശവും അനുവദിക്കാനാവില്ല. അതിനുപുറെമ, ആനുകൂല്യങ്ങൾ കൊടുക്കുംവരെ താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെ ഒന്നും കോർപറേഷനിൽ നടത്തരുതെന്നും കോടതി നിർേദശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.