(ചിത്രം) ഇരവിപുരം: റേസിങ്ങിനെച്ചൊല്ലി വാക്കുതർക്കത്തെതുടർന്ന് ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾെപ്പടെ രണ്ടുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. തട്ടാമല 12 മുറി നഗർ 254 രേഷ്മ മൻസിലിൽ അലി അഹമ്മദിനെ (19) അക്രമിച്ച സംഭവത്തിലെ പ്രതികളാണ് പിടിയിലായത്. പിടിയിലായവരിൽ പ്രധാനപ്രതി വാഹന മോഷണക്കേസിലും പോക്സോ കേസിലും പ്രതിയാണ്. പള്ളിമുക്ക് ഷേക്ക് നഗർ 52 അൽത്താഫ് മൻസിലിൽനിന്ന് തട്ടാമല ഓലിക്കര വയലിൽ താമസിക്കുന്ന അച്ചു എന്ന അസറുദ്ദീനും (20) കൂട്ടാളിയായ പ്രായപൂർത്തിയാകാത്തയാളുമാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 24ന് ഉച്ചക്ക് മേവറം ബൈപാസ് ജങ്ഷനിലായിരുന്നു സംഭവം. അലി അഹമ്മദിനെ ബൈക്കിൽ പിന്തുടർന്ന പ്രതികൾ തള്ളി താഴെയിട്ട് പാറക്കഷണം കൊണ്ട് ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. കോവിഡ് സൻെററിലേക്ക് പുസ്തകം കൈമാറി ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് കല്ലുവാതുക്കൽ ലൈബ്രറി ആൻഡ് സ്പോട്സ് ക്ലബ് പുസ്തകങ്ങൾ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സിന്ധുവിന് ഗ്രന്ഥശാല പ്രസിഡൻറ് ഡി.എൽ. അജയകുമാർ, സെക്രട്ടറി എം. മനേഷ് എന്നിവർ ചേർന്ന് പുസ്തകം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.