തിരുവനന്തപുരം: സാനിറ്റൈസർ ഡിസ്പെൻസറിന് വാച്ചിൻെറ മുഖം നൽകി എൻജിനീയറിങ് വിദ്യാർഥികൾ. കൈയിൽ വാച്ചിന് സമാനമായി അണിയുന്ന ഉപകരണത്തിൽ വിരലമർത്തിയാൽ സാനിറ്റൈസർ തുള്ളികൾ ഉള്ളം കൈയിലേക്ക് തെറിച്ചുവീഴും. വാതിൽ പിടികളിലേക്കും ലിഫ്റ്റ് ബട്ടണുകളിലേക്കും സാനിറ്റൈസർ സ്േപ്ര ചെയ്യാം. ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥികൾ സ്റ്റാർട്ടപ് സംരംഭത്തിന് കീഴിൽ വികസിപ്പിച്ച സാനിറ്റൈസർ ആർക്കും കൈപ്പിടിയിലൊതുങ്ങുമെന്ന പ്രത്യേകതയുമുണ്ട്. നാലാംവർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ ആർ. അഖിൽരാജ്, അന്ന മേരി ജോസ്, ബിമൽ ശ്രീകുമാർ, എസ്. ഗായത്രി, പാപ്പനംകോട് ശ്രീചിത്ര തിരുന്നാൾ എൻജിനീയറിങ് കോളജ് വിദ്യാർഥി നിവിൻ ജോയുമാണ് വാച്ച് മാതൃക തയാറാക്കിയത്. ഇവർക്ക് മാർഗനിർദേശവുമായി ബാർട്ടൺഹിൽ കോളജിലെ അസി. പ്രഫസർ ഡോ. അനീഷ് കെ. ജോണുമുണ്ടായിരുന്നു. AID -X സാനിറ്റൈസർ ബാൻഡ് എന്ന് പേരിട്ട ഉപകരണത്തിൽ ഒരുതവണ സാനിറ്റൈസർ നിറച്ചുകഴിഞ്ഞാൽ 30 തവണ ഉപയോഗിക്കാം. വാച്ച് പോലെ കെട്ടുകയോ വാച്ചിൽ തന്നെ ഘടിപ്പിക്കാവുന്ന തരത്തിലുമാണ് ഇത് രൂപകൽപന ചെയ്തത്. ബീറ്റാമെക്സ് എന്ന സ്റ്റാർട്ടപ്പിന് കീഴിൽ വികസിപ്പിച്ച ഉപകരണത്തിന് ഡിസൈൻ പേറ്റൻറിന് അപേക്ഷിച്ചിട്ടുണ്ട്. ഉപകരണം ഉടൻ തന്നെ വിപണിയിലെത്തിക്കാനാണ് ശ്രമം. നൂറ് രൂപ മാത്രമേ ഇതിന് നിർമാണച്ചെലവുള്ളൂവെന്ന് വിദ്യാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.