(ചിത്രം) ചവറ: ലോഡ്ജിൽ താമസിച്ചിരുന്നയാളെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. പുനലൂർ കരവാളൂർ കല്ലറങ്ങിൽ ജയ വിലാസത്ത് ഷാജിയാണ് (53) അറസ്റ്റിലായത്. തമിഴ്നാട് ശിവഗംഗ സ്വദേശി കുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കരുനാഗപ്പള്ളി പടനായർകുളങ്ങര കോയിപ്പുത്ത് വീട്ടിൽ സന്തോഷ് ആൻറണിയാണ് (60) മർദനത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.സി.പി ഗോപകുമാറിൻെറ നേതൃത്വത്തിൽ ചവറ എസ്.എച്ച്.ഒ എ. നിസാമുദ്ദീൻ, എസ്.ഐമാരായ സുകേഷ്, ഷഫീക്ക്, എ.എസ്.ഐ വിജിത്ത്, പൊലീസ് ഉദ്യോഗസ്ഥരായ സജി, തമ്പി, ദിനേശ്, അനു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിഷേധ പ്രകടനം (ചിത്രം) ഇരവിപുരം: സ്വർണക്കടത്തുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ഇരവിപുരം ഈസ്റ്റ് സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. സബീർ, ഹാരീസ്, നിസാം എന്നിവർ സംസാരിച്ചു. മോഷണക്കേസ് പ്രതി അറസ്റ്റിൽ അഞ്ചൽ: നിരവധി മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പുനലൂർ വട്ടമൺ സജി ഭവനിൽ സനോജാണ് (45) അഞ്ചൽ പൊലീസിൻെറ പിടിയിലായത്. 2018ൽ അഞ്ചൽ സൻെറ് മേരീസ് കത്തോലിക്ക പള്ളിയുടെ കാണിക്ക വഞ്ചി പൊളിച്ച് മോഷണം നടത്തിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ അഞ്ചൽ ആർ.ഒ ജങ്ഷനിൽനിന്നാണ് സനോജിനെ കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായ നിലയിൽ കണ്ട സനോജിനെ നേരത്തേ പരിചയമുണ്ടായിരുന്ന പൊലീസുകാരാണ് പിടികൂടിയത്. തുടർന്ന്, സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. ഇൻസ്പെക്ടർ അനിൽകുമാർ, എസ്.ഐ ഇ.എം. സജീർ, ക്രൈം എസ്.ഐ ജോൺസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.