തിരുവനന്തപുരം: ഇളവുകൾക്കിടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും ലോക്ഡൗൺ വന്നതോടെ താളം തെറ്റി ജനജീവിതം. കോവിഡ് രോഗികളുടെ എണ്ണവും സമ്പർക്ക വ്യാപനവും കുതിച്ചതോടെ രോഗിയെ പിന്തുടർന്ന് പിടിക്കലും വീണ്ടും അടച്ചുപൂട്ടലും സർക്കാർ ആരംഭിച്ചു. പൊന്നാനിക്കു പുറമെ തലസ്ഥാന നഗരത്തിലാണ് നിലവിൽ ട്രിപ്ൾ ലോക്ഡൗൺ. മറ്റ് ജില്ലകളും കടുത്ത നിയന്ത്രണത്തിലേക്ക് പോയേക്കുമെന്നാണ് സൂചന. എറണാകുളം ഉൾപ്പെടെ സാധ്യത പട്ടികയിലുണ്ടെന്നാണ് സൂചന. എറണാകുളം കൂടി അടച്ചുപൂട്ടിയാൽ സംസ്ഥാനത്തിൻെറ ഭരണ, വ്യാപാര കേന്ദ്രങ്ങൾ പൂർണമായും നിശ്ചലമാകും. രോഗത്തോടൊപ്പം ജീവിക്കുക എന്ന സന്ദേശമാണ് മുഖ്യമന്ത്രിയും സർക്കാറും നൽകുന്നത്. പക്ഷേ, മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കുന്ന ട്രിപ്ൾ ലോക്ഡൗൺ സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്നു. സമ്പദ്വ്യവസ്ഥയുടെ നീണ്ട അടച്ചുപൂട്ടലിൽനിന്ന് കരകയറി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന അടിസ്ഥാന തൊഴിൽ വിഭാഗങ്ങളും ദലിതർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവരുമാണ് ദുരിതത്തിലേക്ക് വീഴുന്നത്. ദേശീയതലത്തിൽ പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ഡൗൺ കാലയളവിൽ സർക്കാർ ഭക്ഷ്യവസ്തുക്കൾ സൗജന്യമായി വിതരണം ചെയ്തു. ഇളവായതോടെ അത് നിലച്ചു. തിരുവനന്തപുരത്ത് വൈറസ് ബാധ ഏറെ കൂടിയ നഗരസഭക്ക് കീഴിലെ മൂന്ന് തീരദേശ വാർഡുകളിൽ മാത്രമാണ് സൗജന്യ റേഷൻ നൽകുന്നത്. കൂലിേവല ചെയ്യുന്നവർ, ഒാേട്ടാ-ടാക്സി ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, ലോട്ടറി കച്ചവടക്കാർ, വ്യാപാര സ്ഥാപനങ്ങളിെലയും ഹോട്ടലുകളിലെയും ബേക്കറികളിെലയും ജീവനക്കാർ, ചെറുകിട കച്ചവടക്കാർ എന്നിവർ ദുരിതത്തിലാണ്. ആദ്യ ലോക്ഡൗണിനുശേഷം വ്യാപാരസ്ഥാപനങ്ങളിലും സ്വകാര്യ ഒാഫിസുകളിലും 50 ശതമാനത്തിനും തൊഴിൽ നഷ്ടമായി. വേതനം വെട്ടിക്കുറക്കുകയും ചെയ്തു. യാത്രാ നിയന്ത്രണത്തോടെ പച്ചക്കറി, പലവ്യഞ്ജന വരവ് നിലച്ചു. ആളുകൾ അവശ്യസാധനങ്ങൾ പരിഭ്രാന്തരായി വാങ്ങിക്കൂട്ടുന്നു. സാധനങ്ങളുടെ വില വർധിക്കുന്നെന്ന പരാതി വ്യാപകമാണ്. തൊഴിൽ നഷ്ടമാകുന്നവർക്ക് ബദൽ വരുമാനത്തിന് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മറിച്ചായാൽ കടുത്ത ദാരിദ്ര്യത്തിലേക്കാകും ഇൗ വിഭാഗം വീഴുക. കെ.എസ്. ശ്രീജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.