എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചു

കരിക്കോട്: ചപ്പേത്തടം റെയിൽവേ ലൈൻ മുതൽ ചാത്തിനാംകുളം റെയിൽവേ ലൈൻ വരെ പോസ്റ്റുകൾ ഇട്ട് . ചപ്പേത്തടം ജങ്ഷനിൽ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ, എസ്. പ്രസന്നൻ, സി. ബാബു, ജെ. നൗഫൽ, സുജാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ (ചിത്രം) കരുനാഗപ്പള്ളി: ബാർ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപിച്ച് മാല കവർച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. തഴവ കടത്തൂർ എന്നമ്പിൽ വീട്ടിൽ കണ്ണൻ എന്ന അഖിലാണ് (26) അറസ്റ്റിലായത്. മൂന്നുമാസം മുമ്പ് കരുനാഗപ്പള്ളി മാർക്കറ്റിനു സമീപം രാത്രി ജോലികഴിഞ്ഞ് റൂമിലേക്ക് മടങ്ങിയ ബാർ ജീവനക്കാരനെ ഒമ്പതംഗസംഘം ആക്രമിച്ച് മാല കവർന്നിരുന്നു. ഈ കേസിലെ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 26ന് വൈകീട്ടോടെ കടത്തൂർ ശാസ്താംപൊയ്കയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയെയും മക്കളെയും ദേഹോപദ്രവം ഏൽപിച്ച സംഭവത്തിലെ നാലംഗ സംഘത്തിലെ ഒന്നാം പ്രതികൂടിയാണ് അഖിൽ. ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാർ മാനേജരെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലും വണ്ടിപ്പെരിയാറിൽ കഞ്ചാവ് കടത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഒളിവിൽ പോയ ഇയാളെ കരുനാഗപ്പള്ളി പൊലീസ് അസി. കമീഷണർ ബി. ഗോപകുമാറിന് കിട്ടിയ വിവരത്തിൻെറ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ എസ്. മഞ്ജുലാലിൻെറ നിർദേശാനുസരണം എസ്.ഐ അലോഷ്യസ്, എ.എസ്.ഐ അജിത്ത്, എസ്.പി.ഒ നിസാമുദീൻ എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.