കണ്ണനല്ലൂർ മൈതാനത്തെ പുറമ്പോക്ക് ഭൂമി തിട്ടപ്പെടുത്തി

(ചിത്രം) കണ്ണനല്ലൂർ: കണ്ണനല്ലൂർ മൈതാനത്തെ സർക്കാർ വക പുറമ്പോക്ക് ഭൂമി റവന്യൂ വിഭാഗം അളന്ന് തിട്ടപ്പെടുത്തി. ക്ഷേത്രഭൂമി ഒഴിച്ചുള്ള സ്ഥലമാണ് എൽ.ആർ തഹസിൽദാർ ജാസ്മിൻ ജോർജിൻെറ നേതൃത്വത്തിൽ അളന്നത്. നാലേക്കർ പതിനൊന്ന് സൻെറ് സ്ഥലമാണ് സർക്കാർ ഭൂമി. ക്ഷേത്രത്തിന് ഒരേക്കർ ഒമ്പത് സൻെറ് സ്ഥലമുണ്ട്. കണ്ണനല്ലൂരിൽ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനുള്ള സ്ഥലം പുറേമ്പാക്കിൽ നിന്നാകും കണ്ടെത്തുക. ഇതിനായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും നബാർഡ് ഉേദ്യാഗസ്ഥരും വെള്ളിയാഴ്ച സ്ഥലം സന്ദർശിക്കും. അതിനുശേഷമാവും തുടർനടപടികൾ. മത്സ്യ മാർക്കറ്റ് നിൽക്കുന്ന ഭാഗത്താകും ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുക. തിങ്കളാഴ്ച ക്ഷേത്രഭൂമി കെട്ടി തിരിക്കാനുള്ള നീക്കത്തിനെതിരെ പഞ്ചായത്ത് രംഗത്തെത്തിയതോടെ ഡെപ്യൂട്ടി കലക്ടറും തഹസിൽദാരും സ്ഥലത്തെത്തി നിർമാണം നിർത്തിവെപ്പിച്ചിരുന്നു. കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻകുമാറിൻെറ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. യുവാവിനെ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റി മയ്യനാട്: ദുബൈയിൽ നിന്നെത്തി വീടിനടുത്തുള്ള അടച്ചുപൂട്ടിയ മുറിയിൽ കഴിഞ്ഞ യുവാവിനെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലേക്ക് മാറ്റി. വ്യാപാരികളുടെ പരാതിയെ തുടർന്നാണ് ആരോഗ്യവകുപ്പ് ഇടപെട്ടത്. കൂട്ടിക്കട സ്വദേശിയായ യുവാവ് ശനിയാഴ്ച വൈകുന്നേരമാണ് ദുബൈയിൽനിന്ന് എത്തിയത്. ഇയാൾക്ക് ക്വാറൻറീനിൽ കഴിയാൻ കരിക്കോട് ടി.കെ.എം കോളജ് ഹോസ്റ്റലിലാണ് മുറി ഏർപ്പാടാക്കിയിരുന്നത്. അവിടേക്ക് പോകാതെ യുവാവ് കൂട്ടിക്കടയിൽ എത്തുകയായിരുന്നു. ഇക്കാര്യം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിഞ്ഞില്ല. ഇരവിപുരം പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്നാണ് യുവാവിനെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.