ആർ.സി.സിയിൽ കീമോ കഴിഞ്ഞിറങ്ങുന്ന രോഗികൾ പടിക്കെട്ടിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: റീജനൽ കാൻസർ സെന്ററിൽ (ആർ.സി.സി) കീമോ തെറപ്പി ചികിത്സ കഴിഞ്ഞുവരുന്ന രോഗികൾക്ക് ലിഫ്റ്റ് പ്രവർത്തിക്കാതിരിക്കുന്നതിനാൽ പടിക്കെട്ടിറങ്ങേണ്ടി വരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്ന് മനുഷ്യാവകാശ കമീഷൻ. ഇപ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. രാത്രിയിൽ കീമോതെറപ്പി കഴിഞ്ഞുവരുന്ന രോഗികൾക്ക് ലിഫ്റ്റ് സൗകര്യം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും കമീഷൻ ആർ.സി.സി ഡയറക്ടർക്ക് കർശന നിർദേശം നൽകി. ആർ.സി.സി കെട്ടിടത്തിലെ ന്യൂ ബ്ലോക്കിലുള്ള 5,6 നിലകളിലാണ് കീമോതെറപ്പി നൽകുന്നത്. പല രോഗികൾക്കും അർധരാത്രിവരെ ചികിത്സ നൽകാറുണ്ട്. രാത്രി കീമോതെറപ്പി കഴിഞ്ഞുവരുന്ന രോഗികൾക്കാണ് ലിഫ്റ്റ് സൗകര്യം നിഷേധിക്കുന്നതെന്ന് കുമാരപുരം സ്വദേശി സലിം ജേക്കബ് സമർപ്പിച്ച പരാതിയിൽ പറയുന്നു. കമീഷനിൽ പരാതി ലഭിച്ചതുമുതൽ രാത്രിയിൽ ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, രാത്രികളിൽ ലിഫ്റ്റ് പൂട്ടിയശേഷം ജീവനക്കാർ പോകുന്നതായും കീമോ കഴിഞ്ഞിറങ്ങുന്ന രോഗികൾ പടിക്കെട്ട് ഇറങ്ങേണ്ട സാഹചര്യമുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.