റോജക്ക് നിശ്ചയ ദാർഢ്യത്തിൻെറ വിജയം തിരുവനന്തപുരം: സമൂഹത്തിനൊപ്പം ചേർന്നുപ്രവർത്തിക്കണമെന്ന ആഗ്രഹമാണ് റോജ എസ്. രാജൻെറ ഐ.എ.എസ് സ്വപ്നത്തിന് പിന്നിൽ. തിരുവനന്തപുരം പുന്നക്കാമുഗൾ ആറാമട സ്വദേശി റോജ 108 ാം റാങ്കോടെയാണ് സിവിൽ സർവിസ് പരീക്ഷയിൽ വിജയതിലകം ചൂടിയത്. പാപ്പനംകോട് ചിത്തിരതിരുനാൾ എൻജിനീയറിങ് കോളജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം ടെക്നോ പാർക്കിൽ ഒരു കമ്പനിയിൽ ഒരു വർഷത്തോളം ജോലി ചെയ്തു. അപ്പോഴും മനസ്സുനിറയെ സിവിൽ സർവിസ് ആയിരുന്നു. ജോലിക്കൊപ്പം അതിനുള്ള തയാറെടുപ്പുകളും നടത്തി. 2019 മുതൽ പഠനവും ആരംഭിച്ചിരുന്നു. കഠിനപ്രയത്നം തന്നെ നടത്തി. ആദ്യതവണ പ്രതീക്ഷയിലേക്ക് എത്താൻ പറ്റിയില്ലെങ്കിലും ഇപ്പോൾ ആ സ്വപ്നത്തിലേക്ക് എത്തി. നിശ്ചയദാർഢ്യം പ്രധാനഘടകമാണെന്നും റോജ പറയുന്നു. ഐ.എഫ്.എസ് ആണ് താൽപര്യം. രണ്ട് വിദേശകമ്പനികളിൽ ഫ്രീലാൻസായി കണ്ടന്‍റ് റൈറ്റർ ആയി പ്രവർത്തിക്കുകയാണ്. സാമൂഹികവിഷയങ്ങളിലാണ് താൽപര്യമെന്നും അതിനനുസൃതമായ ജോലിയായതിനാലാണ് തുടരുന്നതെന്നും റോജ പറയുന്നു. മണ്ണന്തല സർക്കാർ പ്രസിലെ റിട്ട. ജീവനക്കാരൻ രാജൻെറയും ബിസിനസ് നടത്തുന്ന സജിനി രാജൻെറയും ഏക മകളാണ് റോജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.