വിതുര: നാഷനൽ പൊലീസ് അക്കാദമിയിൽനിന്ന് ഐ.പി.എസ് ഇൻഡക്ഷൻ കോഴ്സിന്റെ ഭാഗമായി കേരള പൊലീസിനെക്കുറിച്ച് പഠിക്കാൻ തിരുവനന്തപുരത്ത് എത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥർ വിതുരയിലെ കുട്ടി പള്ളിക്കൂടങ്ങൾ സന്ദർശിച്ചു. വിതുര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെയും വിതുര ജനമൈത്രി സ്റ്റേഷന്റെയും നേതൃത്വത്തിൽ കല്ലാർ കൊങ്ങമരത്തിൻമൂട് സെറ്റിൽമെന്റിൽ തയാറാക്കിയ കുട്ടി പള്ളിക്കൂടമാണ് 37 അംഗ ഐ.പി.എസ് സംഘം സന്ദർശിച്ചത്. കേരള സർക്കാറിന്റെ പദ്ധതിയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി കോവിഡ് കാലത്ത് ആവിഷ്കരിച്ച ഏറ്റവും മികച്ച പദ്ധതികളിലൊന്നാണ് വിതുരയിലെ കുട്ടി പള്ളിക്കൂടങ്ങൾ. പൊലീസ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളുടെയും നേതൃത്വത്തിൽ കുട്ടി പള്ളിക്കൂടങ്ങൾ ഇപ്പോഴും സജീവമാണ്. 2030 നകം വിതുരയിലെ വിവിധ സെറ്റിൽമെന്റുകളിലെ മിടുക്കരായ വിദ്യാർഥികൾക്ക് മികച്ച പരിശീലനം നൽകി പ്രഫഷനലുകളെ വാർത്തെടുക്കുക എന്നതാണ് കുട്ടി പള്ളിക്കൂടം പദ്ധതി ലക്ഷ്യംവെക്കുന്നത്. വിതുര സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്. ശ്രീജിത്ത്, വിതുര സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് എ. സുരേന്ദ്രൻ , സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ, മൂപ്പൻ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. വിജിലൻസ് എസ്.പി കെ. മുഹമ്മദ് ഷാഫി, ജില്ല അഡീഷനൽ എസ്.പി ഇ.എസ്. ബിജുമോൻ, ഡിവൈ. എസ്.പി സുൾഫിക്കർ, സബ് ഇൻസ്‌പെക്ടർ വിനോദ്‌കുമാർ എന്നിവർ ഐ.പി.എസ് ഉദ്യോഗസ്ഥരെ അനുഗമിച്ചു. ഫോട്ടോ : വിതുരയിലെ കുട്ടി പള്ളിക്കൂടം സന്ദർശിച്ച ഐ.പി.എസ് സംഘം വിദ്യാർഥികളോടൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.