കൊല്ലം: ഹാരിസൺ മലയാളം പ്ലാന്‍റേഷൻ കൈവശംവെച്ചിരിക്കുന്ന സർക്കാർവക 79,679 ഏക്കർ ഭൂമിയുടെയും 10,000ത്തിലധികം ഏക്കർ മിച്ചഭൂമിയുടെയും ആധാരം വ്യാജമെന്ന് വിജിലൻസും ഫോറൻസിക് ലാബും കണ്ടെത്തിയ സാഹചര്യത്തിൽ ആധാരങ്ങൾ റദ്ദാക്കി ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി അംഗവും സമരസമിതി ചെയർമാനുമായ സി.ആർ. നജീബ് പറഞ്ഞു. പാട്ടത്തിന് നൽകിയ ഭൂമി 1923ൽ വ്യാജ പ്രമാണമുണ്ടാക്കി കൈവശപ്പെടുത്തിയതാണെന്നും വ്യാജരേഖയുണ്ടാക്കിയതാണെന്നും തെളിഞ്ഞു. ഭൂമി ഏറ്റെടുക്കാത്തതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.