തിരുവനന്തപുരം: സോളാർ കേസിൽ ഡി.വൈ.എഫ്.ഐക്കെതിരെ നൽകിയ മാനനഷ്ടക്കേസ് കഴമ്പില്ലാത്തതെന്നു കണ്ട് കോടതി തള്ളിയ സാഹചര്യത്തിൽ ഹൈബി ഈഡൻ ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. ഹൈബി ഈഡനും സാക്ഷികളും നൽകിയ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും പരസ്പരബന്ധമില്ലാത്തതാണെന്നും കണ്ടെത്തിയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസ് തള്ളിയത്. സോളാർ കേസിൽ തുടക്കം മുതൽ പറഞ്ഞുകേട്ട പേരാണ് ഹൈബിയുടേത്. തെരഞ്ഞെടുപ്പ് കാലത്ത് എതിർസ്ഥാനാർഥിക്കെതിരെ അപവാദപ്രചാരണം നടത്തുന്ന രീതി ഡി.വൈ.എഫ്.ഐക്കില്ലെന്നും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.