തിരുവനന്തപുരം: സെന്‍റ് ജമ്മാസ് സ്കൂളിലെ അധ്യാപകനും സി.പി.എം മലപ്പുറം നഗരസഭാംഗവുമായിരുന്ന പോക്സോ കേസ് പ്രതി ശശികുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു. 30 വർഷമായി കുട്ടികളെ പലവിധ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയ ശശികുമാറിനെതിരെ പരാതി ഉയർന്നിട്ടും മൂടിവെച്ച സ്കൂൾ അധികൃതർക്കെതിരെയും നടപടി എടുക്കണം. പ്രതികൾക്ക് തെളിവ് നശിപ്പിക്കാൻ സഹായിക്കുകയും പോക്സോ കേസുകൾ അട്ടിമറിക്കുകയും പരാതിക്കാരായ പിഞ്ചുകുട്ടികളെ പോലും അപമാനിക്കുകയും ചെയ്യുന്ന പൊലീസ്-ഭരണ സംവിധാനങ്ങളാണ് ഇത്തരക്കാർക്ക് പിന്തുണയേകുന്നത്. കേസിൽ പഴുതടച്ച അന്വേഷണം നടക്കണം. അധ്യാപകനെതിരായ പരാതി മൂടിവെച്ച് സംരക്ഷിച്ച സെന്‍റ് ജമ്മാസ് സ്കൂളിലേക്ക് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചതായും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.