തിരുവനന്തപുരം: പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരോടുള്ള അവഗണന അവസാനിപ്പിക്കുക, പി.എച്ച്.എന്‍ ട്യൂട്ടര്‍ സ്ഥാനക്കയറ്റം മരവിപ്പിച്ച ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സ്മുമാരുടെ അനിശ്ചിതകാല രാപ്പകല്‍ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. കേരള ഗവണ്‍മെന്‍റ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് ജയശ്രീ പി.കെ, ജനറല്‍ െസക്രട്ടറി രേണുകുമാരി.എസ്, വൈസ് പ്രസിഡന്‍റ് മേരി ജോസഫ് എന്നിവര്‍ നിരാഹാരമനുഷ്ഠിച്ചു. നഴ്‌സസ് ദിനത്തോടനുബന്ധിച്ച് സമരപ്പന്തലില്‍ നഴ്‌സുമാര്‍ ദീപം തെളിച്ച് പ്രതിജ്ഞ എടുത്തു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയന്‍റ് കൗണ്‍സില്‍ മെഡിക്കല്‍ കോളജ്, കഴക്കൂട്ടം മേഖലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനമായി സമരപ്പന്തലില്‍ എത്തി നഴ്‌സുമാരെ അഭിവാദ്യം ചെയ്തു. ജോയന്‍റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.സുരകുമാര്‍, സതീഷ് കണ്ടല, മോഹനകുമാരന്‍ നായര്‍, സജികുമാര്‍, രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചിത്രം മെയിലിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.