കുടുംബവഴക്കിനിടെ പിടിച്ചുമാറ്റാൻ ചെന്ന യുവതിക്ക് വെട്ടേറ്റു

പഴയന്നൂർ: കുടുംബവഴക്കിനിടെ പിടിച്ചുമാറ്റാൻ ചെന്ന ബന്ധുവായ യുവതിക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്. എളനാട് തിരുമണി കോളനിയിൽ സലീമിന്‍റെ ഭാര്യ സരിതക്കാണ് (32) തലയിലും കഴുത്തിലുമായി ആറ് ഭാഗത്ത് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ തിരുമണി കോളനിയിലെ ചന്ദ്രനും (57) ഭാര്യയും തമ്മിൽ നടന്ന വഴക്കിനിടെ ഇവരെ പിടിച്ചുമാറ്റാൻ സരിതയും ഭർത്താവും ശ്രമിക്കുന്നതിനിടെയാണ് ചന്ദ്രൻ വെട്ടുകത്തിയുമായി സരിതയെ ആക്രമിച്ചത്.

ശരീരമാസകലം പരിക്കേറ്റ സരിതയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പ്രതി ചന്ദ്രനെ പഴയന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഏതാനും വർഷം മുമ്പ് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്.

പഴയന്നൂർ പൊലീസ് അറസ്റ്റ് ചെയ്ത ചന്ദ്രനെ ബുധനാഴ്ച തെളിവെടുപ്പിനെത്തിച്ചു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Women stabing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.