സുബിൻദാസ്
വേലൂർ: ഒരാളുടെ മരണത്തിനിടയാക്കിയ വേലൂരിലെ കത്തിക്കുത്ത് സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വെങ്ങിലശ്ശേരി മണിമലർക്കാവ് ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാത്രി പത്തരയോടെയാണ് രണ്ടുപേർ തമ്മിലുണ്ടായ സംഘട്ടനത്തിൽ വേലൂർ ചെമ്പറ വീട്ടിൽ സുബിൻദാസ് (45) കുത്തേറ്റ് മരിച്ചത്. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു.
ഇരുവരും സ്ഥലത്തേക്ക് എത്തിയ ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്ന് ഫോറൻസിക് വിഭാഗം രക്തസാമ്പിളുകൾ ശേഖരിച്ചു.
സംഭവത്തിൽ ഗുരുതര പരിക്കേറ്റ വേലൂർ കുന്നത്ത് വീട്ടിൽ രമേഷ് (43) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരും തമ്മിലെ വ്യക്തിവൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സുബിൻദാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ശശികല. മക്കൾ: സായുജ്, സനൂജ്, സായന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.