തൃശൂർ: ജോലി സ്ഥലങ്ങളിലെ ക്ഷീണമകറ്റാൻ കേന്ദ്ര ആയുഷ് മന്ത്രാലയത്തിെൻറ അഞ്ച് മിനിറ്റ് യോഗ പരിശീലനം പരീക്ഷിക്കാൻ കോളജുകൾക്ക് യു.ജി.സി നിർേദശം. ജോലി സമ്മർദം കുറക്കാൻ ഇരുന്നും നിന്നും ചെയ്യാവുന്ന ആസനങ്ങൾ, പ്രാണായാമം, ധ്യാനം എന്നിവ അടങ്ങിയതാണ് അഞ്ച് മിനിറ്റ് യോഗ. ആയുഷ് മന്ത്രാലയം പുറത്തിറക്കിയ 'വൈ-ബ്രേക്ക്' ആപ് വഴിയാണ് പരിശീലന പാഠങ്ങൾ ലഭിക്കുക. യോഗ പ്രോട്ടോകോൾ എന്ന് പേരിട്ട മാർഗരേഖ പരിഗണിക്കാനാവാശ്യപ്പെട്ട് യു.ജി.സി വിവിധ സംസ്ഥാനങ്ങളിലെ കോളജുകൾക്ക് കൈമാറിയിട്ടുണ്ട്. ഉന്മേഷം വീണ്ടെടുക്കാനും സമ്മർദം കുറക്കാനും വീണ്ടും ശ്രദ്ധാലുവാകാനും യോഗ പരിശീലിക്കാൻ ജോലിക്കിടയിൽനിന്ന് അഞ്ച് മിനിറ്റ് ഇടവേള എന്ന ആശയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാർഗരേഖയിൽ പറയുന്നു.
ആയുഷ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ, കൃഷ്ണമാചാര്യ യോഗ മന്ദിരം-ചെന്നൈ, രാമകൃഷ്ണ മിഷൻ, വിവേകാനന്ദ എജുക്കേഷനൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-ബെലൂർ മഠം, നിംഹാൻസ്-ബംഗളൂരു, കൈവല്യധാമ യോഗ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് യോഗ ക്ലാസ് തയാറാക്കിയത്. ഇതിെൻറ ഫലപ്രാപ്ര്തി പരീക്ഷിക്കാൻ ആറ് മെട്രോ നഗരങ്ങളിൽ പഠനവും പരീക്ഷണവും നടത്തിയിരുന്നു. നടുവേദന, തലവേദന, കോപം, സമ്മർദം തുടങ്ങിയവക്ക് മികച്ച ഫലം സൃഷ്ടിച്ചതായി ആയുഷ് വകുപ്പ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.