മനോഹരിയായി തൂമാനം വെള്ളച്ചാട്ടം

കളുടെ മനം കവർന്ന് അകമല തൂമാനം വെള്ളച്ചാട്ടം. വടക്കാഞ്ചേരി മാരാത്തുകുന്ന് അകമല ഫോറസ്റ്റ് പരിധിയിൽ ഉൾപ്പെടുന്ന തൂമാനം വെള്ളച്ചാട്ടത്തിലേക്ക് സകുടുംബമാണ് സഞ്ചാരികൾ എത്തിച്ചേരുന്നത്. പ്രദേശത്ത് ജനവാസ മേഖലയായതിനാൽ കുടുംബസമേതം വരാം. പ്രകൃതിരമണീയമായ വെള്ളച്ചാട്ടം സുരക്ഷിതമായതും കുട്ടികൾക്കുപോലും ഇറങ്ങി കളിക്കുകയും കുളിക്കുകയും ചെയ്യാം എന്നതുമാണ് തൂമാനത്തെ കൂടുതൽ പ്രിയങ്കരമാക്കുന്നത്. അകമല ചേപ്പലക്കോട് വനമേഖലയിൽനിന്ന് ഉത്ഭവിക്കുന്ന വെള്ളച്ചാട്ടം മഴക്കാലത്താണ് കൂടുതൽ ഭംഗി. ബൈക്കുകളും കാറുകളും പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യം ഉണ്ട്. മേഖലയിൽ പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്.

Tags:    
News Summary - Tumanam Falls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.