അതിരപ്പിള്ളി: അതിരപ്പിള്ളിയിലെ ടൂറിസം കേന്ദ്രത്തിൽ ശുചിമുറിയിൽ വെള്ളം ഇല്ലാത്തതിനെ ചൊല്ലി അടിപിടി. തിങ്കളാഴ്ച രാവിലെയാണ് വിനോദ സഞ്ചാരികളും വന സംരക്ഷണ സമിതിക്കാരും തമ്മിൽ അടിപിടിയുണ്ടായത്. ശുചിമുറിയിൽ വെള്ളം ഇല്ലാത്തത് ചോദ്യം ചെയ്തപ്പോൾ ജീവനക്കാരൻ തട്ടിക്കയറുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ വാക്ക് തർക്കം അടിപിടിയിലെത്തുകയായിരുന്നു.
നാട്ടുകാരും പ്രശ്നത്തിൽ ഇടപെട്ടതോടെ കൂട്ടത്തല്ലായി. മർദനമേറ്റ വനസംരക്ഷണ പ്രവർത്തകൻ പരാതി നൽകിയിട്ടില്ല. പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. അതിരപ്പിള്ളി മേഖലയിൽ ജലക്ഷാമം രൂക്ഷമായിട്ടും അധികാരികൾ പരിഹാരം കാണാൻ ശ്രമിക്കുന്നില്ല. ശബരിമല സീസണായതിനാൽ അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.