representational image

ചെന്ത്രാപ്പിന്നിയിൽ വീണ്ടും മോഷണം; 12 പവനും ലക്ഷം രൂപയും നഷ്ടമായി

ചെന്ത്രാപ്പിന്നി: പ്രദേശത്ത് വീണ്ടും മോഷണം. 12 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. ചെന്ത്രാപ്പിന്നി ഈസ്റ്റിൽ മംഗലത്ത് ശശീന്ദ്രബാബുവിന്റെ വീട്ടിൽ നിന്നുമാണ് ആഭരണങ്ങളും പണവും കാണാതായത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സാധാരണ ശശീന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടാവാറുള്ളത്.

കഴിഞ്ഞ ദിവസം ഇരുവരും പുറത്തുപോയി വന്നപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിലെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. മകളുടെയും കുട്ടികളുടെയും മാലയും വളയും കമ്മലുമാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

ആർ.ഡി ഏജന്റായ ശശീന്ദ്രന്റെ ഭാര്യ ബേബി പോസ്റ്റോഫിസിൽ അടക്കാനായി ശേഖരിച്ചതായിരുന്നു പണം. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ദിവസങ്ങൾക്ക് മുന്നെ ചെന്ത്രാപ്പിന്നി ഭാഗത്തെ ക്ഷേത്രങ്ങളിൽ വ്യാപക മോഷണം നടന്നിരുന്നു.

Tags:    
News Summary - Theft again in Chentrapinni- gold and money lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.