പഴയന്നൂർ: യാത്രക്കാരിയുടെ സ്വർണമാല നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് പൊലീസ് സ്റ്റേഷനിലെത്തി. ചൂലനൂർ സ്വദേശിനിയായ വീട്ടമ്മയുടെ ഒന്നര പവന്റെ മാലയാണ് വ്യാഴാഴ്ച തോലനൂർ - ഒറ്റപ്പാലം - ചൂലനൂർ റൂട്ടിലോടുന്ന സുമി ബസിൽ കയറിയപ്പോൾ കാണാനില്ലെന്ന് ബസ് ജീവനക്കാരെ അറിയിച്ചത്.
ഉടൻ ബസ് ജീവനക്കാർ അമ്പതോളം യാത്രക്കാരുമായി പഴയന്നൂർ പൊലീസ് സ്റ്റേഷനിലെത്തി. വനിത പൊലീസിനെ ഉൾപ്പെടുത്തി യാത്രക്കാരുടെ ബാഗടക്കം തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ബസിൽ സ്ഥിരം മാല പൊട്ടിക്കുന്നവരുടെ ഫോട്ടോ വെച്ച് അവരിലാരെങ്കിലും ഉണ്ടോയെന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതോടെ യാത്രക്കാരിൽ ചിലർ വീട്ടമ്മ ബസിൽ കയറുമ്പോൾത്തന്നെ കഴുത്തിൽ മാലയുണ്ടായിരുന്നില്ലെന്ന് അറിയിച്ചു. ഇതോടെ തിരച്ചിൽ മതിയാക്കി വീട്ടമ്മയുടെ പരാതി സ്വീകരിച്ച് പൊലീസ് ബസ് തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.