കൊരട്ടിക്കര കുന്നത്തുകുളം റോഡിലെ കാനക്ക് മുകളിൽ പുല്ല് മൂടിയ നിലയിൽ

അപകടത്തിന് വഴിയൊരുക്കി കുന്നത്തുകുളം റോഡിലെ കാന

പെരുമ്പിലാവ്: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ കുന്നത്തുകുളം റോഡിന്റെ തുടക്കത്തിൽ കാനക്ക് സ്ലാബിടാത്തത് അപകട ഭീഷണി ഉയർത്തുന്നു. വീതി കുറഞ്ഞ റോഡിൽ അഞ്ചു വർഷമായി നടപ്പാത പോലുമില്ല. ഈ റോഡിലേക്ക് ഒരു വാഹനം കടന്നാൽ എതിർദിശയിൽ നിന്ന് വരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിർത്തിയിടേണ്ട സ്ഥിതിയാണ്. ഇങ്ങനെ നിർത്തുന്ന വാഹനങ്ങളിലെ യാത്രക്കാർ റോഡിലേക്ക് കാലുകുത്തുമ്പോൾ സ്ലാബില്ലാത്ത കാനയിലേക്ക് വീഴാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

റോഡിന്റെ ഇരുവശത്തുമുള്ള കാനയ്ക്ക് സമീപം കാടുപിടിച്ചതിനാൽ സ്ലാബിടാത്ത കാന യാത്രക്കാർക്ക് അറിയാത്ത അവസ്ഥയാണ്. കാനയ്ക്ക് മുകളിൽ സ്ലാബിടണമെന്നും കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അതിനിടെ, റോഡിലെ അപകട ഭീഷണിയെക്കുറിച്ച് പരാതി നൽകാൻ പഞ്ചായത്ത് ഓഫിസിലെത്തിയ പൊതുപ്രവർത്തകൻ കൊരട്ടിക്കര കോയാലിക്കൽ ഷാജിയുടെ പരാതി കേൾക്കാതെ പ്രസിഡന്റ് തിരിച്ചയക്കാൻ ശ്രമിച്ചതായി ആക്ഷേപമുയർന്നിട്ടുണ്ട്.

Tags:    
News Summary - The drain on Kunnathukulam road poses a danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.