സജീവ്
കൊരട്ടി: വീട്ടിലേക്ക് അതിക്രമിച്ചുകയറി വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മുറ്റത്തിട്ടിരുന്ന ഇന്നോവ കാർ തല്ലിത്തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ പ്രതിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പാറക്കടവ് വട്ടപ്പറമ്പ് മാനംതാനത്ത് സജീവ് (31) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകീട്ട് 3.15ഓടെയായിരുന്നു സംഭവം. കൊരട്ടി കിഴക്കുമുറി പൊങ്ങം തെക്കിനിയത്ത് സിബി തോമസിനോടുള്ള മുൻവൈരാഗ്യത്താൽ പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വാഹനത്തിന് കേടുപാട് വരുത്തിയതിലൂടെ 50,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആക്രമണം തടയാൻ ചെന്ന പരാതിക്കാരന്റെ പിതാവ് തോമസിനെ (73) കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കൊരട്ടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹബീബുല്ല, ജി.എസ്.ഐ സുമേഷ്, ജി.എസ് സി.പി.ഒ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ശ്രീജിത്ത്, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.