ഹാഷിഷ് ഓയിൽ പിടിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

കയ്പമംഗലം: ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ കയ്പമംഗലത്ത് രണ്ട് പേർ കൂടി അറസ്റ്റിലായി. കൂരിക്കുഴി സ്വദേശി കെട്ടേക്കാട് വീട്ടിൽ അജിനാസ് (20), 17 വയസുകാരൻ എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി കാളമുറി സ്വദേശി അർജുൻ തമ്പിയെ വ്യാഴാഴ്ച രണ്ടരക്കോടിയോളം രൂപ വില മതിക്കുന്ന 2.290 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയിരുന്നു.

ഫോർച്ച്യൂണർ കാറിൽ നിന്നും പ്രതിയുടെ വീട്ടിൽ നിന്നുമാണ് ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. ബംഗളൂരുവിൽ നിന്ന് വലിയ അളവിൽ ലഹരിവസ്തുക്കൾ എത്തിച്ച്, വിദ്യാർഥികളെയും യുവാക്കളെയും ഉപയോഗിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് രീതി. കാറും പിടിച്ചെടുത്തു.

Tags:    
News Summary - Two more people arrested in hashish oil seizure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.