പഴയന്നൂരിൽ വീടുപണിയോടനുബന്ധിച്ച് കുടുംബം താമസിച്ചിരുന്ന താൽക്കാലിക ഷെഡ് കത്തി നശിച്ചപ്പോൾ . ഇൻസെറ്റിൽ വീടുപണിക്കായി സൂക്ഷിച്ചിരുന്ന പണം കത്തിയ നിലയിൽ
പഴയന്നൂർ: വീടുപണി തുടങ്ങുന്നതിനോടനുബന്ധിച്ച് കുടുംബം മാറിത്താമസിച്ചിരുന്ന താൽക്കാലിക ഷെഡ്ഡിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്‌ടം. പറക്കുളം വീട്ടിക്കൽ സീതാലക്ഷ്മിയുടെ (85) വീടാണ് ബുധനാഴ്ച വൈകിട്ട് അഞ്ചോടെ കത്തിയത്. താൽക്കാലിക ഷെഡ്ഡിനു മുന്നിലെ അടുപ്പിൽ പാചകം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അടുപ്പിൽനിന്ന് മുകളിലെ ടാർപോളിൻ മേൽക്കൂരയിലേക്കും പീന്നീട് ഷെഡ്ഡിലേക്കും തീ പടർന്നത്.
നാട്ടുകാരും ആലത്തൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്നു തീയണച്ചെങ്കിലും സർവതും കത്തി നശിച്ചിരുന്നു. പാചക വാതക സിലിണ്ടറുകളിൽ ഒന്നു പൊട്ടിത്തെറിച്ചു.
വീടു പണിക്കായി ബാങ്കിൽനിന്ന് എടുത്തുവച്ച ആറര ലക്ഷം രൂപ, സീതാലക്ഷ്മി സ്വരൂപിച്ചിരുന്ന അര ലക്ഷത്തോളം രൂപ, 12 പവനോളം സ്വർണാഭരണങ്ങൾ, ജലസംഭരണി, മകൻ രാജേഷിന്റെ ലാപ് ടോപ്, ബൈക്ക്, വീട്ടുപകരണങ്ങൾ, അലമാരി, വസ്ത്രങ്ങൾ എന്നിവയെല്ലാം കുടുംബത്തിന് നഷ്ടമായി. സീതാലക്ഷ്മിക്ക് ചെറുതായി പൊള്ളലേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.