കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി മരോട്ടിക്കുടി വീട്ടിൽ ഷിന്റോ (21) യെയാണ് ചാലക്കുടിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഈ മാസം 10ന് രാത്രിയിലാണ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് 7,500 രൂപ കവർന്നത്.
മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. 7430 രൂപയും പിടിച്ചെടുത്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കറുകുറ്റിയിലുള്ള ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് 5000 രൂപ മോഷ്ടിച്ച കേസിലും, ചാലക്കുടി സ്റ്റേഷൻ പരിധിയിലെ വെട്ടുകടവിലുള്ള കപ്പേളയുടെ ഭണ്ഡാരം കുത്തിപ്പൊളിച്ച് 3000 രൂപയോളം മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.
മതിലകം സ്റ്റേഷൻ പരിധിയിലെ അഞ്ചാം പരത്തിയിലുള്ള ഉമാമഹേശ്വരി ക്ഷേത്രത്തിലും കരിനാട്ട് കുടുബക്ഷേത്രത്തിലും മോഷണ ശ്രമം നടത്തിയതും, കൊടകര വഴിയമ്പലത്തുള്ള കപ്പേളയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചതും ഇയാളാണെന്ന് സമ്മതിച്ചു. റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മതിലകം എസ്.എച്ച്.ഒ എം.കെ. ഷാജി, എസ്.ഐമാരായ അശ്വിൻ റോയ്, ടി.എൻ. പ്രദീപൻ, ജി.എ.എസ്.ഐ പ്രജീഷ്, സി.പി.ഒമാരായ പ്രബിൻ, സതീഷ്, സനീഷ്, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.