ഷെമീര്‍
മുളങ്കുന്നത്തുകാവ്/മണ്ണുത്തി: പറവട്ടാനിയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഷമീറിനെ കൊലപ്പെടുത്തിയ പ്രതികള്‍ സഞ്ചരിച്ച ഒാട്ടോ കോലഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഇവർ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ ഫോണ്‍ സ്വിച്ച് ഒഫ് ആണ്. വെള്ളിയാഴ്ച പിക്കപ്പ് വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെയാണ് ഒാട്ടോയില്‍ എത്തിയ മൂന്നംഗസംഘം ഷമീറിനെ വെട്ടി കൊന്നത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഷെമീറിെൻറ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം കാളത്തോട് ജൂമാമസ്ജിദില് സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.