അനീഷ്
പുന്നയൂർക്കുളം: ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. ഇറങ്ങി ഓടാൻ ശ്രമിച്ച ആളെ കണ്ടക്ടറുടെ നേതൃത്വത്തിൽ നാട്ടുകാർ പിടിച്ച് വടക്കേകാട് പൊലീസിൽ ഏൽപ്പിച്ചു. മാള പള്ളിപ്പുറം തേമാലിപറമ്പിൽ അനീഷിനെനെയാണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് കുന്നംകുളം-വെളിയങ്കോട് റൂട്ടിലെ സ്വകാര്യബസിൽ യാത്രചെയ്ത വെളിയങ്കോട് സ്വദേശിയായ യുവതിയെ ഇയാൾ സീറ്റിന്റെ പിന്നിലിരുന്ന് ശല്യം ചെയ്യുകയായിരുന്നു. യുവതി പ്രതികരിച്ചപ്പോൾ ഇയാൾ ബസിൽ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു.
ഇയാൾക്കെതിരെ മാള സ്റ്റേഷനിൽ സ്ത്രീപീഡന കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. എറണാകുളം പള്ളുരുത്തി സ്വദേശിയായ ഇയാൾ മാളയിലാണ് താമസം. എസ്.ഐമാരായ പി.എസ്. സാബു, സി.എൻ. ഗോപിനാഥൻ, പി.എ. സുധീർ, സി.പി.ഒമാരായ കെ.സി. ബിനീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.