ചേറ്റുവയിൽ ദേശീയപാതയോരത്ത് ചെമ്മണ്ണ് ഒലിച്ചിറങ്ങി ചളി രൂപത്തിൽ കെട്ടിക്കിടക്കുന്നു
ചേറ്റുവ: ദേശീയപാതയോരത്ത് ദേശീയ പാത നിർമാണത്തിന് കൂട്ടിയിട്ട ചെമ്മണ്ണ് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ചേറ്റുവയിലാണ് ഈ ചെമ്മണ്ണ് കൂമ്പാരം. മഴ ശക്തമാകുമ്പോൾ കൂട്ടിയിട്ടിരിക്കുന്ന ചെമ്മണ്ണ് ചളി രൂപത്തിൽ ദേശീയപാതയിലേക്ക് ഒലിച്ചിറങ്ങുന്നതും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ അതിൽ തെന്നി വീഴുന്നതും പതിവാണ്.
രാത്രി യാത്രയാണ് അപകടം നിറഞ്ഞിരിക്കുന്നത്. വലിയ അപകടങ്ങൾ ഉണ്ടാകാനും സാധ്യത ഏറെയാണ്.
അപകട ഭീഷണിയിലായ ചെമ്മണ്ണ് ദേശീയപാതയോരത്തുനിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നും ദേശീയപാതയോരത്ത് കുന്ന് കൂട്ടിയ ചെമ്മണ്ണ് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നില്ലെന്ന് ദേശീയപാത കരാർ കമ്പനി ഉറപ്പുവരുത്തണമെന്നും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.