വാസുപുരം പുല്ലായികുളം നാട്ടുകാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നു

നാട്ടുകാര്‍ ഇറങ്ങി, പുല്ലായികുളം ക്ലീന്‍.... ക്ലീന്‍

മറ്റത്തൂര്‍: നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ പായലും ചണ്ടിയും നിറഞ്ഞ് നാശോന്മുഖമായി കിടന്ന പൊതുകുളത്തിന്റെ മുഖം തെളിഞ്ഞു. മറ്റത്തൂര്‍ പഞ്ചായത്തിലെ 21ാം വാര്‍ഡിലെ പുല്ലായി കുളമാണ് നാട്ടുകാരുടെ കൂട്ടായ്മയിലൂടെ പുനരുദ്ധരിക്കപ്പെട്ടത്.

ഈ കുളം വര്‍ഷങ്ങളായി പായലും ചളിയും നിറഞ്ഞ് ശോച്യാവസ്ഥയിലായിരുന്നു. മേഖലയില്‍ കൃഷിക്ക് വെള്ളമെത്തിക്കുന്നതിലും വേനല്‍ക്കാലത്ത് കിണറുകളില്‍ ജലവിതാനം നിലനിര്‍ത്തുന്നതിലും ഈ കുളത്തിന് നിര്‍ണായക പങ്കുണ്ട്. വേനല്‍ക്കാലത്ത് വാസുപുരം കുഞ്ഞക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പുല്ലായി കുളത്തിലെത്തിച്ചാണ് ഉപയോഗിക്കുന്നത്. പായല്‍മൂടി കിടന്ന കുളം പുനരുദ്ധരിക്കുന്നതിന് വാര്‍ഡ് അംഗം ദിവ്യ സുധീഷിന്റെ നേതൃത്വത്തില്‍ തീരുമാനിക്കുകയായിരുന്നു. പി.ആര്‍. അജയഘോഷ്, ഒ.പി. സുധീഷ്, സി.വി. വിശ്വംഭരന്‍, ഷെറീന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം പേര്‍ ചേര്‍ന്നാണ് ശ്രമദാനം നടത്തിയത്. 

Tags:    
News Summary - people cleaned the Pullai pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.