തൃശൂർ: ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്ക് അനുമതി നിഷേധിച്ചെന്ന പരാതിയിൽ കെ.എസ്.ആർ.ടി.സിക്കെതിരെ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിെൻറ ഉത്തരവ്. കൊല്ലം തേവലക്കര 'സൗപർണിക'യിൽ ജെ.ആർ. പ്രേംജിത്തും ഭാര്യ കീർത്തി മോഹനും ഫയൽ ചെയ്ത ഹരജിയിലാണ് കെ.എസ്.ആർ.ടി.സി എം.ഡിക്കും തൃശൂർ സ്റ്റേഷൻ മാസ്റ്റർക്കുമെതിരെ ഫോറം ഉത്തരവ് പുറപ്പെടുവിച്ചത്.
രാത്രി 12.15നുള്ള ബസിൽ തൃശൂരിൽനിന്ന് കായംകുളത്തേക്കുള്ള യാത്രക്ക് 374 രൂപ നൽകിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. സീറ്റ് നമ്പറുകൾ അനുവദിച്ചിരുന്നു. സമയത്തിന് സ്റ്റാൻഡിൽ എത്തിയെങ്കിലും യാത്ര ചെയ്യാൻ അനുവദിച്ചില്ല. ഹരജിക്കാർക്ക് അനുവദിച്ച സീറ്റുകളിൽ സ്പോട്ട് അലോട്ട്മെൻറ് പ്രകാരം മറ്റ് രണ്ടു പേർക്ക് സീറ്റ് അനുവദിച്ചു എന്നായിരുന്നു കെ.എസ്.ആർ.ടി.സി.സിയുടെ വാദം. ഗുരുതരമായ സേവന വീഴ്ചയുണ്ടായതായി വിലയിരുത്തിയ പ്രസിഡൻറ് സി.ടി. സാബു, മെംബർമാരായ ഡോ. കെ. രാധാകൃഷ്ണൻ നായർ, എസ്. ശ്രീജ എന്നിവരടങ്ങിയ ഫോറം പരാതിക്കാർക്ക് നഷ്ടപരിഹാരമായി 5,000 രൂപയും ചെലവിലേക്ക് 2,000 രൂപയും നൽകാൻ ഉത്തരവിടുകയായിരുന്നു. പരാതിക്കാർക്ക് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.